ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രണ്ട് യുവാക്കളെ സൈന്യം വെടിവച്ചു കൊന്നു. കാശ്മീരിലെ ബാന്ദിപൊര ജില്ലയില്‍ വച്ചായിരുന്നു സൈന്യം യുവാക്കളെ വെടി വച്ച് കൊന്നത്.
മര്കുന്ദല് ഗ്രാമവാസികളായ ഇര്ഫാന് അഹമ്മദ് ഗനെയി, ഇര്‍ഷാദ് അഹമ്മദ് ദാര്‍ എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ വെടിയേറ്റ് മരിച്ചത്. പതിനെട്ടുകാരനായ യുവാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലായിരുന്നു രണ്ടാമത്തെയാളെയും വെടിവെച്ചുകൊന്നതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു.
യാതൊരു വിധ പ്രകോപനവുമില്ലാതെയാ്ണ് സൈന്യം യുവാക്കളെ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എന്നാല്‍ സൈന്യത്തിന്റെ ആംബുലന്‍സ് കത്തിക്കാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തപ്പോഴാണ് ഒരു യുവാവ് കൊല്ലപ്പെട്ടതെന്നും രണ്ടാമത്തെ യുവാവിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: