പാലാ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന് നായര്‍. ബോര്‍ഡിന് അര്‍ഹതപ്പെട്ട ഒരു സെന്റ് ഭൂമിപോലും കൈവശം വയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പയപ്പാര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഉപദേശകസമിതയുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ശബരിമലയടക്കം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ വിവാദങ്ങളില്‍പെടുത്തി പ്രശസ്തി നഷ്ടപ്പെടുത്തുന്നതിന് സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ഹൈന്ദവ സംഘടനാ നേതൃത്വങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഉപദേശകസമിതി രക്ഷാധികാരി എം.കെ ബാലകൃഷ്ണന് നായര്‍, എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ. കെ.എം സന്തോഷ്കുമാര്‍, കെപിഎംഎസ് യൂണിയന് പ്രസിഡന്റ് മനോജ് കൊട്ടാരം, കെവിഎംഎസ് മീനച്ചില്‍ യൂണിയന് പ്രസിഡന്റ് മനോജ് ആറുകാക്കല്‍, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന സെക്രട്ടറി കെ.എസ് രമേശ്ബാബു, ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി വി.എസ് ഹരിപ്രസാദ്, പ്രസിഡന്റ് എ.ജി പ്രസാദ്, കെ.പി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: