പാലാ: കലപ്പയേന്തിയ കര്‍ഷകനെയും അതിര്‍ത്തി കാക്കുന്ന ജവാനെയും സ്നേഹിച്ച കവിയായിരുന്നു മഹാകവി പാലാ നാരായണന് നായരെന്ന് ഡോ.ഷൊര്‍ണൂര്‍ കാര്ത്തികേയന് പറഞ്ഞു. പാലാ സഹൃദയസമിതിയുടെ 45-ാം വാര്‍ഷികവും മഹാകവി പാലാ നാരായണന് നായര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രവി പാലാ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ.സാനു, ഡോ.അജിതന് മേനോത്ത്, എന്‍.കെ.ദേശം, ഡോ.സി.ഗണേഷ്, പ്രൊഫ.ആര്.എസ്.പൊതുവാള്, അഡ്വ.ജോര്‍ജ് സി.കാപ്പന്, പി.എസ്.മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു.രവി പുലിയന്നൂര്‍ രചിച്ച ‘ശ്രീകാലഹസ്തിമുതല് ധനുഷ്കോടി വരെ’, ഇ.എന്‍.വി.നമ്പൂതിരി രചിച്ച ‘ചങ്ങലവിളക്ക്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: