ന്യൂദല്‍ഹി: സ്ത്രീപീഡനനിയമത്തിലെ ശിക്ഷാവ്യവസ്ഥകള്‍ സ്ത്രീകള്‍തന്നെ ദുരുപയോഗം ചെയ്യുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി. നിയമം പ്രതികാരത്തിനുള്ള ആയുധമാക്കുകയാണ്.
വ്യാജ കേസുകള്‍ ഫയല്‍ ചെയ്ത് ആണ്‍സുഹൃത്തുക്കളുടെ കൈയില്‍നിന്നു പണം തട്ടാനും തങ്ങളെ വിവാഹം ചെയ്യാന്‍ അവരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിക്കാനുമാണ് പലരും ഈ നിയമം ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
പല കേസുകളിലും സ്ത്രീകള്‍ ഉഭയസമ്മതത്തോടെയാണ് ആണ്‍സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ബന്ധം പിരിയുമ്പോള്‍ അവര്‍ ആണ്‍സുഹൃത്തിനെതിരെ പീഡനക്കുറ്റത്തിനു കേസ് കൊടുക്കുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ നിരീക്ഷിച്ചു.
ഈ സാഹചര്യത്തില്‍ എന്ത് ഉദ്ദേശ്യത്തിലാണ് സ്ത്രീകള്‍ പീഡനക്കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം കേസുകള്‍ വിവാഹത്തിന്റെ മാന്യത കെടുത്തുകയാണെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: