ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ചൂട് ശക്തമാകുന്നു. പഞ്ചാബിലും ഹരിയാനയിലുമായി കടുത്ത ചൂടില്‍ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ ആറു പേരും ഹരിയാനയില്‍ രണ്ടുപേരുമാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചൂട് താങ്ങാനാകാതെ മരിച്ചത്. തലസ്ഥാനമായ ദല്‍ഹിയിലും സാധാരണ നിലയേക്കാള്‍ കൂടുതല്‍ താപനിലയാണ് രേഖപ്പെടുത്തുന്നത്. മിക്ക പ്രദേശങ്ങളിലും ക്രമാതീതമായ ചൂടാണ് അനുഭവപ്പെടുന്നത്.
പഞ്ചാബ് ഹരിയാന മേഖലയില്‍ ഹിസാറിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ ചൂട് രേഖപ്പെടുത്തി. അതേസമയം ലുധിയാനയിലെ താപനില ഉയര്‍ന്ന് 44.6 ഡിഗ്രി സെല്ഷ്യസിലായി. ചൂട് കൂടിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മിക്ക നദികളും വറ്റിവരണ്ടു. രവി, സത്ലജ് നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. രാജസ്ഥാനിലും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ കൊടുംചൂടിനൊപ്പം അപ്രതീക്ഷിതമായ പവര്‍കട്ടും കൂടിയായപ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഝാന്‍സി, ആഗ്ര, മീററ്റ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: