ന്യുദല്‍ഹി: വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ ക്രൈംബ്രാഞ്ച് മുംബൈ മെട്രൊപൊളീറ്റിയന് കോടതി മെയ്യപ്പനെ 29 വരെ കസ്റ്റഡിയില്‍ വിട്ടു. മെയ്യപ്പനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. മെയ്യപ്പനെ കാണാന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന് മുംബൈക്ക് പുറപ്പെട്ടു. അതിനിടെ കേസില്‍ അഹമ്മദാബാദില്‍ നിന്ന് ഒരാള്‍ കൂടി പിടിയിലായി.
ഇതോടെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഗുരുനാഥ് മെയ്യപ്പന്മേല് കുരുക്ക് മുറുകുമെന്ന് ഉറപ്പായി. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടുവെന്ന് മെയ്യപ്പന്ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന മെയ്യപ്പന് വിന്ദു സിംഗിനെ കൂടെ ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ചോദ്യങ്ങളോട് സഹകരിച്ചു.
2011 മുതല്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ വിന്ദു സിംഗിലൂടെ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയതായും മെയ്യപ്പന് പറഞ്ഞു.
ചെന്നൈയുടെ മത്സരങ്ങളില്‍ ഒരേസമയം വാതുവെപ്പുകാരനായും ഇടനിലക്കാരനായും പ്രവര്‍ത്തിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി. മെയ്യപ്പനെതിരെ ശക്തമായ തെളിവുണ്ടെന്നും വഞ്ചന ചൂതാട്ടം വാതുവെപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: