ന്യൂദല്‍ഹി: സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ത്താനാകില്ലെന്ന് സ്ഥാനമൊഴിഞ്ഞ വിനോദ് റായ്. പാര്‍ലമെന്റ് മേശപ്പുറത്തു വയ്ക്കുന്നതുവരെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒരാളും കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ വിവാദത്തില്‍ മുക്കിയ ടുജി സ്പെക്ട്രം ഇടപാട്, കല്‍ക്കരി കുഭംകോണം എന്നിവയെക്കുറിച്ചുള്ള സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിക്കൊടുത്തത് താനാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വിനോദ് റായ്. വിവരാവകാശനിയമപ്രകാരം ഓഡിറ്റ് പ്രോസസിനെക്കുറിച്ച് ആരെങ്കിലും ചോദ്യമുന്നയിച്ചാല്‍ ഉത്തരം നല്കാന് തങ്ങള്‍ ബാധ്യസ്ഥരാണെന്നും അത് ചോര്ത്തിക്കൊടുക്കലല്ലെന്നും വിനോദ് റായിപറഞ്ഞു. പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ആരുടെയും കയ്യിലെത്തില്ല എന്നു ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും വിനോദ് റായ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: