റാഞ്ചി: നിലവിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും എല്ലാവരുടെ സ്വപ്നസാഫല്യത്തിനുള്ള മാര്‍ഗം വികസനമാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വികസന സമീപനത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എല്ലാ തലങ്ങളിലുമുള്ള വികസനം തന്നെയാണെന്നും അതിന് സവിശേഷ പ്രാധാന്യമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചത്തീസ്ഗഢില്‍ നടന്ന പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന മാതൃകകള്‍ അദ്ദേഹം ഉദാഹരിച്ചു. തന്റെ സംസ്ഥാനമായ ഗുജറാത്തിനെ കൂടാതെ ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവയെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വികസനം ഇന്ത്യയിലെ മണിക്കൂറുകളുടെ ആവശ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനമാതൃകകളോട് താരതമ്യം ചെയ്യാന്‍ അദ്ദേഹം മറ്റു പാര്‍ട്ടികളെ വെല്ലുവിളിച്ചു.
രാജ്യത്ത് ഒരേയൊരു മുദ്രാവാക്യം മാത്രമാണ് തങ്ങള്‍ക്ക് മുഴക്കാനുള്ളത്. അത് വികസനമെന്നാണ്.
രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനം മാത്രമാണ്. എല്ലാവരുടെ സ്വപ്ന സാഫല്യത്തിന് വേണ്ടതും വികസനമാണ്. എല്ലാ കുറവുകളെയും ഇല്ലായ്മ ചെയ്യാനുള്ള വഴിയും വികസനം മാത്രമാണ്, മോദി വ്യക്തമാക്കി.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന്റെ വമ്പന്‍ അഴിമതികള്‍ രാജ്യത്തിന്റെ വിവിധ മേഖലകളെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയം പിന്തുടരാന് ജനങ്ങളെ പ്രേരിപ്പിച്ച ദാരിദ്ര്യം, നിരക്ഷരത, വിലക്കയറ്റം, പിന്നാക്കാവസ്ഥ, ദുസ്സഹമായ ജനജീവിതം എന്നിവ രാജ്യത്ത് സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: