ന്യൂദല്‍ഹി: ഐപിഎല്ലിലെ കഴിഞ്ഞ സീസണിലും രാജസ്ഥാന് റോയല്‍സ് താരം അജിത് ചാന്ദില ഒത്തുകളി നടത്തിയിരുന്നതായി സൂചന. ഒത്തുകളി നടത്തും മുന്‍പ് സിഗ്നല്‍ നല്കാന് മറന്നു പോയതിനെ തുടര്‍ന്ന് പണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ പറഞ്ഞ ചില വാചകങ്ങളാണ് ഈ സംശയം ഉയര്‍ത്തുന്നത്. അജിത് ചാന്ദിലയ്ക്ക് അഡ്വാന്‍സായി നല്കിയ പണം മുടക്കി നല്‍കണമെന്ന് വാതുവയ്പ്പുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞ വാചകമാണ് ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്.
‘കഴിഞ്ഞ പ്രാവശ്യം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ’ എന്ന ചാന്ദിലയുടെ ചോദ്യം മുന്‍ വര്‍ഷങ്ങളിലെ ഒത്തുകളിയെക്കുറിച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കൂടുതല്‍ കളിക്കാരെ ഒത്തുകളിക്കായി സംഘടിപ്പിച്ചു കൊടുക്കാമെന്നും ചാന്ദില ഒത്തുകളിക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ ഒത്തുകളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ബിസിസിഐ അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്നു കണ്ടാല്‍ കളിക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ബിസിസിഐ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യം അരുണ്‍ ജെയ്റ്റ്ലി തലവനായുള്ള ഐപിഎല്‍ അച്ചടക്ക സമിതിക്ക് കൈമാറും. തുടര്‍ നടപടി അച്ചടക്ക സമിതി തീരുമാനിക്കും.
പണത്തിനു പുറമേ മദ്യവും യുവതികളെയും നല്‍കിയാണ് കളിക്കാരെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ദിവസവും പെണ്ണുങ്ങളെ നല്‍കിയാണ് അറസ്റ്റിലായ ഒരു താരത്തെ വലയിലാക്കിയതെന്ന് അറസ്റ്റിലായ ഇടനിലക്കാരിലൊരാള്‍ പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ താരങ്ങളിലൊരാള്ക്കൊപ്പം യുവതിയുമുണ്ടായിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
വ്യാഴാഴ്ച ഇടഞ്ഞു നിന്നിരുന്ന ശ്രീശാന്ത് ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കുന്നുണെ്ടന്നും പോലീസ് വെളിപ്പെടുത്തി. ആദ്യ ദിവസം നിഷേധാത്മകമായ നിലപാടാണ് ശ്രീശാന്ത് സ്വീകരിച്ചിരുന്നത്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ നല്കാന് അദ്ദേഹം തയാറായതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: