ന്യൂദല്‍ഹി: ഡീസല്‍ വില ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഈ വര്‍ഷം ഇത് നാലാം തവണയാണ് രാജ്യത്ത് ഡീസല്‍വില കൂട്ടുന്നത്. തലസ്ഥാനത്ത് 49.69ഉം മറ്റു പ്രധാന നഗരങ്ങളായ മുംബൈയില്‍ 56.04ും, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 53.97ഉം, 52.92ുമായി ഡീസല്‍ വില ഉയര്‍ന്നു.
മാര്‍ച്ചില്‍ ലിറ്ററിന് 50 പൈസ കൂട്ടിയിരുന്നു. വിപണി വിലയിലും കുറച്ച് ഡീസല്‍ വില്‍ക്കുന്നത് മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ മാസം 4550 പൈസ നിരക്കില്‍ വിലയുയര്ത്താന് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കുറി ഇരട്ടി വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞമാസം രാഷ്ട്രീയകാരണങ്ങളാല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. 90 പൈസയാണ് കൂട്ടിയിരിക്കുന്നതെങ്കിലും നികുതിയടക്കം ഒരു രൂപയുടെ വര്‍ധന വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കമ്പനി വക്താവ് വ്യക്തമാക്കി.
എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച് ലിറ്ററിന് ആറുരൂപ നഷ്ടത്തിലാണിപ്പോള്‍ ഡീസല്‍ വില്‍ക്കുന്നത്. പെട്രോള്‍ വിലയില്‍ ലിറ്ററിന് മൂന്നുരൂപയ്ക്കടുത്ത് ഏപ്രിലില്‍ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: