ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി ചിത്രം പകര്‍ത്തിയ മൂന്ന് പേര് അറസ്റ്റില്‍.
പത്തും പതിനെഞ്ചും വയസുള്ള രണ്ട് വിദ്യാര്‍ഥിനികളാണ് മാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ റാണു, മിന്റോ, പിന്റോ എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ റാണു ഗ്രാമത്തിലെ സ്റ്റുഡിയോ ഉടമസ്ഥനാണ്. ബുക്ക് വാങ്ങാനെത്തിയ പെണ്‍കുട്ടികളെ റാണുവും കൂട്ടുകാരും കാറില്‍ കയറ്റി റായ്വേരിയിലെ ഹോട്ടലില്‍ വച്ച് മയക്കുമരുന്ന് കലക്കിയ ജൂസുകൊടുത്ത് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടികളുടെ നഗ്ന ചിത്രം പകര്‍ത്തിയ ഇവര്‍ ഇത് ഇന്റര്‍നെറ്റില്‍ കയറ്റുമെന്ന് പറഞ്ഞ് കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: