ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ഡി.കെ.ശിവകുമാറാണ് ഉപമുഖ്യമന്ത്രി. ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് വൈകിട്ട് നടത്തും. കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കര്‍ണാടക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പാസ്സാക്കിയതായി കേന്ദ്രമന്ത്രി കൂടിയായ വീരപ്പമൊയ്ലി അറിയിച്ചു.
സിദ്ധരാമയ്യക്ക് പുറമെ കേന്ദ്ര തൊഴില്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ, കേന്ദ്ര പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി, എഐസിസി നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരും രേഖാമൂലം സിദ്ധരാമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
എം.എല്‍.എമാരെല്ലാം രേഖാമൂലം പിന്തുണ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.15ന് സത്യപ്രതിജ്ഞ നടക്കും. എ.ഐ.സി.സി നിരീക്ഷകരായി എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി, അംബികാസോണി, ജിതേന്ദ്രസിംഗ്, ലിസിനോ ഫെലറോ, കര്‍ണാടക ചുമതലയുളള പാര്‍ട്ടി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ട്രി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഒമ്പത് വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: