ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം ഇടപാട് അന്വേഷിക്കുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ (ജെ.പി.സി) കാലാവധി വര്‍ഷകാല സമ്മേളനം വരെ നീട്ടി. ഇതുസംബന്ധിച്ച് ജെ.പി.സി. അധ്യക്ഷന്‍ പി.സി.ചാക്കോ അവതരിപ്പിച്ച പ്രമേയം ലോക്സഭ അംഗീകരിച്ചു.
ജെ.പി.സി പ്രത്യേക യോഗം ചൊവ്വാഴ്ച ചേരും. നേരത്തേ തയ്യാറാക്കി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത കരടുറിപ്പോര്‍ട്ട് അംഗീകരിക്കാനാണിത്. മെയ് പത്തിന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് ജെ.പി.സി. റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
നേരത്തേ വിതരണം ചെയ്ത കരടുറിപ്പോര്‍ട്ട് ജെ.പി.സി.യിലെ 15 പ്രതിപക്ഷാംഗങ്ങള്‍ രേഖാമൂലം തള്ളിയിട്ടുണ്ട്. സമിതിയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ആ നിലയ്ക്ക് കരടുറിപ്പോര്‍ട്ട് പ്രതിപക്ഷം അതേപടി അംഗീകരിക്കാനിടയില്ല. ഭേദഗതികളോടെ കരടു അംഗീകരിക്കുമോ അതല്ല, റിപ്പോര്‍ട്ട് അംഗീകരിക്കാനാവാതെ ജെ.പി.സി. പിരിയുമോ എന്ന് കണ്ടറിയണം.
മുന്‍മന്ത്രി രാജയെ വിസ്തരിക്കുക, കരടുറിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ചില പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: