ഇത്തിത്താനം: ഇളങ്കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ കാവടി ഘോഷയാത്രയും ഗജമേളയും 22ന് നടക്കും. ഇളങ്കാവ് മഹാദേവി കാവടിസംഘം, അമ്പലക്കോടി യുവജനസമാജം, ചാലച്ചിറ ശ്രീകൃഷ്ണസേവാസമിതി, പൊന്‍പുഴ യുവജനസമാജം, കുരട്ടിമല ഹൈന്ദവസേവാസമിതി, പാപ്പാഞ്ചിറ യുവജനസമിതി, മുട്ടുചിറ ദേവിവിലാസം ഭജനസമിതി, മലകുന്നം അയ്യപ്പസേവാസമിതി, ചെമ്പുചിറ യുവജനസമാജം, ചിറവംമുട്ടം ശ്രീദേവിയുവജനസമാജം. എന്നിവയുടെ നേതൃത്വത്തിലാണ് കാവടി കുംഭകുടഘോഷയാത്രകള്‍ നടക്കുക.
21 ഞായറാഴ്ച്ച വൈകിട്ട് 4 മുതല്‍ ആനച്ചമയങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രാത്രി 8 മുതല്‍ കൃഷ്ണനാട്ടവുമുണ്ട്. തിങ്കളാഴ്ച്ചയാണ് പ്രശസ്തമായ ഗജമേള. തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ നടക്കുന്ന കുംകുട കാവടിഘോഷയാത്രകള്ക്ക് അകമ്പടിയായിട്ടാണ് ഗജരാജാക്കന്മാര് ക്ഷേത്രത്തില്‍ എത്തുന്നത്. 4ന് ലക്ഷണമൊത്ത കരിവീരന് സൂര്യകാലടിമനക്ഷേത്രം വക ഗജരാജപ്പട്ടം തന്ത്രി സൂര്യകാലടിമന സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് സമ്മാനിക്കും. എലിഫന്റ് സ്ക്വാഡിന്റെയും പോലീസിന്റെയും നിര്‍ദേശാനുസരണമുള്ള എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഗജമേളയ്ക്കായി ഒരുക്കിയിട്ടുണ്ട്.
ഇത്തവണ ഗജമേളയില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്, മംഗലാംകുന്ന് അയ്യപ്പന്, ചിറയ്ക്കല്‍ മഹാദേവന്, പാമ്പാടിരാജന്‍,കിരണ്‍ നാരായണന്‍കുട്ടി, പല്ലാട്ട് ബ്രഹ്മദത്തന്, ഈരാറ്റുപേട്ടഅയ്യപ്പന്‍, പുതുപ്പള്ളിസാധു, പള്ളത്താംകുളങ്ങര ഗിരീശന്, കുളമാക്കില്‍ പാര്‍ത്ഥസാരഥി, ഉണ്ണിപ്പിള്ളി വലിയകേശവന്, ഗുരുവായൂര്ശേഷാദ്രി, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി, പടിഞ്ഞാറേമഠം നീലകണ്ഠന്, പായിപ്പാട്രാജശേഖരന്, കുളമാക്കില്‍ വിജയകൃഷ്ണന്, കൊടുമണ്ദീപു, കോഴഞ്ചേരി അയ്യപ്പന്, ചാന്നാനിക്കാട് വിനായകന്, ചുരൂരുമഠം രാജശേഖരന്, ശങ്കരന്‍കുളങ്ങര അയ്യപ്പന്, ഇത്തിത്താനം വിഷ്ണുനാരായണന്‍, തോട്ടത്തില്‍ ഗോപാലന്, വാഴപ്പള്ളി മഹാദേവന് എന്നീങ്ങനെ 24 ആനകളാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: