രാമന് സത്യത്തിന്റെയും ധര്‍മത്തിന്റെയും ശാന്തിയുടെയും മൂര്‍ത്തിയായിരുന്നു. കൃഷ്ണന് പ്രേമസ്വരൂപിയായിരുന്നു. ഇന്ന് ഈ നാലിന്റെയും സംയോജിതമായ അവതാരമാണാവശ്യം. സ്വഭാവത്തിന്റെ സാധ്യതയ്ക്കുമുപരിയായി ഇന്ന് അറിവ് വര്‍ധിച്ചിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം എത്രമാത്രം വ്യാകുലനായിരിക്കുന്നുവെന്ന് അറിയുമോ? അവിടുത്തെ വചനങ്ങള്‍ നിങ്ങള്‍ മനഃപൂര്‍വ്വം ധരിക്കുന്നതില്‍ ഭഗവാന് വിഷമമുണ്ട്. എന്തെന്നാല്‍ നിങ്ങളുടെ ഹൃദയം ശുദ്ധവും ദോഷരഹിതവുമാക്കാന് വിഭു താല്‍പ്പര്യപ്പെടുന്നു.
നിങ്ങളുടെ ഈശ്വരപ്രാപ്തിയില് എനിക്ക് ഉത്കണ്ഠയുണ്ട്. എന്റെ ചുമതല നിങ്ങളുടെ ഹൃദയം പരിശുദ്ധമാക്കുകയാണ്. നിങ്ങള്‍ ഭക്തിയോടും താഴ്മയോടും വിശ്വാസത്തോടും ഈശ്വരനാമം തുടര്‍ച്ചയായി ധ്യാനിക്കുകയാണെങ്കില്‍ നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ നിങ്ങളുടെ പൂജാമുറിയുടെ വാതില്ക്കല് ഈശ്വരന് നില്ക്കും. മനസ്സ് ചഞ്ചലമാകരുത്. യഥാര്‍ത്ഥമായ വ്യാകുലത ഹൃദയത്തെ ശുദ്ധീകരിക്കും.
പ്രധാനമായിട്ടുള്ളത് നിങ്ങളുടെ അനുഭവമാണ്. ഈശ്വരീയതയെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് വേണ്ട അടിസ്ഥാന കാര്യം എന്താണ്? നിങ്ങള്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ നിങ്ങളുടെ സ്വന്തം ആനന്ദമാണ്. നിങ്ങള്‍ പറയും; ശ്രീരാമന് ഒരു ദ്രൗപതിയെ അപമാനത്തില്‍ നിന്നും രക്ഷിച്ചു, കല്ലായി മാറിയ അഹല്യയെ രക്ഷിച്ചു. പ്രഹ്ലാദനെ ദേഹപീഡനത്തില് നിന്നും ഗജേന്ദ്രനെ മരണത്തില്‍ നിന്നും മുക്തനാക്കി. ഈശ്വരകൃപ ഇതുപോലെ എത്രയോ പേരെ അനുഗ്രഹിച്ചെന്ന് നിങ്ങള്‍ക്കറിയാമോ? കൃപാവര്‍ഷം വേഗതയോടെ നിറഞ്ഞൊഴുകുന്നു. അതിനതിരില്ല. എന്നാല്‍ നിങ്ങള്‍ അതിന് അതിര് കല്പ്പിക്കുന്നു.
ഈശ്വരന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്നാണ്. സൃഷ്ടി, സ്ഥിതി, സംഹാരം. അത് ഭഗവാന്റെ പ്രത്യേക ഗുണങ്ങളാണ്. ലോകസംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട താത്വിക ലക്ഷ്യങ്ങമാണ് ഈശ്വരനുള്ളത്. എന്റെ ആനന്ദം എന്റേതുതന്നെ. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എനിക്ക് ബാധകമല്ല. അവയെ ഞാന്‍ ശ്രദ്ധിക്കുന്നതേയില്ല. ഞാന്‍ എല്ലാവരുടെയും എല്ലാ വസ്തുക്കളുടെയും സാക്ഷിയാണ്. എല്ലാം എന്റെ നിയന്ത്രണത്തിലാണ്. ഞാന്‍ എന്തു ചെയ്യണമെന്ന് പറയാന്‍ ആര്ക്കുസാധിക്കും?
കുറച്ചുവര്‍ഷങ്ങള്‍ക്കകം നിങ്ങളുടെ വിരലുകളാല്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ട്, ഞാന്‍ ശക്തിയുടെ മൂര്‍ത്തിയാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജ്ഞാനികളും അന്വേഷികളും കഷ്ടപ്പെടുന്നവരും ഇവിടെ ഒന്നിച്ചുകൂടും. എന്നെ മുറുകെ പിടിക്കുക. “എനിക്ക് ബാഹ്യമായ ഫലം അങ്ങയില്നിന്നുകിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ ഒരിക്കലും എന്റെ ശ്രമം കൈവിടുകയില്ല.” കഷ്ടതകള്‍ വരുമ്പോള്‍ ദൈവത്തെ പഴിച്ച് അവിടുത്തെ വിട്ടുനിന്ന് നിരാശരാകരുത്. നഷ്ടം നിങ്ങളുടെയും, പശ്ചാത്താപം വേദനാജനകവുമായിരിക്കും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: