ശ്രീനഗര്‍ : ദല്‍ഹി ഹൈക്കോടതി സ്ഫോടന കേസിലെ പ്രതി ജമ്മു കാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനായ അക്രം എന്ന അമീറാണു കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഷഫീക് അജാം എന്ന ഭീകരനെയും സുരക്ഷാസേന വധിച്ചു.
കിഷ്ത്വാര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംസ്ഥാന പോലീസും സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വന്‍ ശേഖരം പിടിച്ചെടുത്തു. മേഖലയിലെ വനത്തില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നുവെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിന് സമീപം വനത്തില്‍ രണ്ട് ഭീകരര്‍ കൂടി ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: