ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഡപ്പ എം.എല്‍.എയും വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവുമായ ജഗന് മോഹന്‍ റെഡ്ഡിയെ സി.ബി.ഐ മൂന്നാം ദിവസവും ചോദ്യം ചെയ്തു. വദരവ്, നിസാംപട്ടണം തുറമുഖങ്ങളും വ്യവസായിക ഇടനാഴിയും ഉള്‍പ്പെട്ട വാന്‍പിക് പദ്ധതിയില്‍ അഴിമതി നടത്തിയെന്നാണ് കേസ്.
ജഗന് മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ വാന്‍പിക് പദ്ധതിയ്ക്ക് വേണ്ടി 28,000 ഏക്കര്‍ ഭൂമിയാണ് നിസാര വിലയ്ക്ക് നിമഗദ പ്രസാദിന്റെ കമ്പനിയ്ക്ക് കൈമാറിയത്. ഇതിന് പകരമായി ജഗന്റെ വ്യവസായ സംരഭങ്ങളില്‍ നിമഗദ പ്രസാദ് 850 കോടിയുടെ നിക്ഷേപം നടത്തിയെന്നതാണ് കേസ്.
ജഗന് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല് വാദം തിങ്കളാഴ്ച കേള്‍ക്കും. അതിനിടെ ജഗന്റെ അറസ്റ്റ് നടന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തിലും പരിസരത്തും പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: