ഹൈദരാബാദ്:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഗന്മോഹന് റെഡി നകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി .ഹൈദരാബാദ് സിബിഐ കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്.അതേസമയം, തനിക്കെതിരെ നടപടിയെടുക്കാന്‍ തിടുക്കം കാട്ടുന്നത് സിബിഐ യുടെ നാടകമാണെന്ന് വൈ എസ് ആര് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന്മോഹന് റെഡി പറഞ്ഞു.തനിക്കെതിരെയുള്ള നടപടി ഗൂഢാലോചനയുടെ ഭാഗമാണ്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വൈകിപ്പിക്കുക എന്നതാണ് ഹൈദരാബാദ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജഗന് ആരോപിച്ചു.
മെയ് 28 ന് കോടതിയില്‍ ഹാജരാകുവാനായിരുന്നു താന്‍ തീരുമാനിച്ചിരുന്നത് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.അന്ന് രാത്രിയാണ് സിബിഐ മെയ് 25 ന് ഹാജരാകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നത്.താന്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ തനിക്കുവേണ്ടി അമ്മ പ്രചാരണം നടത്തുമെന്നും ഇതിനുവേണ്ടി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും സമീപിച്ചിട്ടില്ലെന്നും ജഗന് പറഞ്ഞു.ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുക തന്നെചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിനായി ജഗന് മോഹന്‍ ഇന്ന് കോടതിയില്‍ ഹാജരാകും.ഹാജരാകുന്നത് സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹാജാരാകുവാന്‍ തീരുമാനിച്ചത്.പിതാവ് വൈഎസ് രാജശേഖര റെഡിയുടെ കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: