ന്യൂദല്‍ഹി: ആരുഷി ഹേംരാജ് വധക്കേസില്‍ മാതാപിതാക്കളായ രാജേഷ് നൂപുര്‍ തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്തി.ഗാസിയാബാദ് കോടതിയാണ് കുറ്റം ചുമത്തിയത്.പ്രതികള്‍ക്കെതിരെ സാഹചര്യത്തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.കൊലക്കുശേഷം ഇരുവരും തെളിവ് നശിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു.കൊലപാതകം അന്വേഷണം തിരിച്ചുവിടല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആരുഷിയെ വധിച്ചശേഷം അന്വേഷണം തിരിച്ചു വിടാന്‍ എഫ് ഐ ആറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.2008 മെയ് 15 നാണു ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരനായ ഹേംരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.പുറത്തുപോയ് വന്ന ദമ്പതികള്‍ മടങ്ങിയെത്തിയപ്പോള്‍ ആരുഷിയെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കാണുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: