അലഹാബാദ്: നശിച്ചുകൊണ്ടിരിക്കുന്ന ഗംഗാനദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗംഗാനദിയെ സംരക്ഷിക്കുന്നതിനായി 2500കോടി രൂപയുടെ പദ്ധികള്‍ക്ക് തുടക്കമിടുമെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന് അറിയിച്ചു.
ഗംഗാനദിയുടെ ശുചീകരണത്തിനായി മുന്‍മ്പ് 2677 കോടിരൂപ അനുവദിച്ചിരുന്നതായും,1342 കോടിരൂപ ഉത്തര്‍പ്രദേശില്‍ മാലിന്യ സംസ്ക്കരണ നിലയങ്ങളും മറ്റും നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുമെന്ന് നടരാജന് പറഞ്ഞു. കുംഭമേളയെ മുന്‍നിര്‍ത്തികൊണ്ട് മാലിന്യമുക്ത ഗംഗാ എന്ന വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഗാ,യമുന, സരസ്വതി തുടങ്ങിയ നദികളുടെ സംഗമം എന്ന വിഷയത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി.
ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ ഗംഗാ പുനരുദ്ധാണ്‍ എന്ന പരിപാടിയുടെ മാരത്തോണ്‍ ഓട്ടത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.ആറ് ഘട്ടമുളള ശുചീകരണ പ്രവര്‍ത്തനം ഏപ്രില്‍ 24ന് ഗോമുകില്‍ നിന്നാരംഭിച്ച് പശ്ചിമബംഗാളിലെ പുണ്യസ്ഥലമായഗംഗാ സാഗറില്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: