കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന ചന്ദ്രശേഖരന്റെ ഭാര്യയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണ്. സി.പി.ഐക്ക് ഇതിനോട് യോജിക്കാനാവില്ല. സി.പി.എം ജനപ്രതിനിധികള്‍ക്ക് ഒഞ്ചിയത്ത് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
അതേസമയം ഇടത് എം.എല്‍.എമാരുടെ ഒഞ്ചിയം സന്ദര്‍ശനത്തില്‍ നിന്നും സി.പി.ഐയും ഐ.എന്‍.എല്ലും വിട്ടുനിന്നു. സി.പി.ഐയുടെ നാദാപുരം എം.എല്‍.എ ഇ.കെ വിജയനും പി.ടി.എ റഹിമുമാണ് പിന്മാറിയത്. സി.പി.ഐയുടെ രാഷ്ട്രീയബോധം കൊണ്ടാണ് ഇടത് എം.എല്‍.എമാരുടെ സംഘത്തില്‍ നിന്നും വിട്ടു നിന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എം.എല്‍.എമാര്‍ ആദ്യം പോകേണ്ടിയിരുന്ന ടി.പി ചന്ദ്രശേഖരന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോകാത്ത സന്ദര്‍ശനം ഉള്‍ക്കൊള്ളാനാവില്ല. ചന്ദ്രശേഖരന് ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകനാണ്. ക്വട്ടേഷന്‍ സംഘമുണ്ടെങ്കില് സി.പി.എം തെരഞ്ഞുപിടിച്ച് പുറത്താക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: