ബംഗളുരു: കര്‍ണ്ണാടകയില്‍ തുങ്കൂറില്‍ കോണ്‍ഗ്രസ് അധയക്ഷ സോണിയാ ഗാന്ധിക്കെതിരെ സ്ത്രീകള്‍ കരിംങ്കൊടി കാട്ടി. സോണിയ പ്രസംഗിക്കാന്‍ വേദിയിലേക്ക് ചെന്നപ്പോള്‍ സഭയില്‍ മുന്‍നിരയില്‍ ഇരുന്ന സ്ത്രീകളാണ് കരിംങ്കൊടി ഉയര്‍ത്തിക്കാട്ടിയത്.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അയിത്തം അനുഭവിച്ചിരുന്ന മഡിഗ സമുദായത്തിന് പട്ടിക ജാതി സംവരണത്തില്‍ 8.5 ശതമാനം പ്രത്യേക സംവരണം അനുവദിക്കണം എന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെ മഡിഗ ദന്തോറ മീസാലതി ഹൊറാന സമിതിക്കാരാണ് കരിംങ്കൊടി പ്രകടനം നടത്തിയത്.
സിദ്ധ ഗംഗ മഠാധിപതി ശിവകുമാര്‍ സ്വാമിയുടെ നൂറ്റിയഞ്ചാം ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് കര്‍ണ്ണാടക സന്ദര്‍ശനത്തിനിടെ സോണിയ തുംങ്കൂറില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: