ഗുവഹാത്തി: ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് അനുവദിക്കാത്ത മാതാപിതാക്കള്‍ക്കെതിരെ മകന് നിയമയുദ്ധത്തിന്. ഗുവാഹാത്തി സ്വദേശി 21കാരനായ ബിദാന്‍ ബാറുവയാണ് കോടതിയില്‍ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
സ്ത്രിയാകാനുള്ള മോഹത്താല്‍ ലൈഗിംകാവയവയം മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള ബിദാന്റെ ആഗ്രഹത്തിന് വീട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് ബിദാന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട യുവാവ് ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥനായ യുവാവിനൊപ്പം വിവാഹജീവിതം ആഗ്രഹിക്കുന്നതായും കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഏപ്രില്‍ 17ന് ഗുവാഹത്തിയിലെ സൈയ്ഫി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍വാങ്ങി. കൂടാതെ യുവാവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
ലിംഗമാറ്റ ശസ്ത്രക്രീയ ചെയ്യാന്‍ യുവാവിനെ സമ്മതിക്കാത്തത് മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിദാന്‍ വേണ്ടി വാദിച്ച അഭിഭാഷകന് പറഞ്ഞു. കുട്ടിക്കാലം മുതല്‍ സ്ത്രീയാകാന്‍ ആഗ്രഹിച്ച ബിദാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റിലൂടെ മനസിലാക്കുകയും സ്കൂള്‍പഠനകാലം മുതല്‍ തന്നെ ഇതിനായി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു.
ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് ശസ്ത്രക്രിയ ചെലവ്. ബൗറയ്ക്കു ശസ്ത്രക്രിയയ്ക്കു വിധേയനാകാനുളള യോഗ്യതയും ശാരീരിക ക്ഷമതയും ഉണ്ടെന്നു മെഡിക്കല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് ഏപ്രില്‍ 30ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: