വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്ന കാര്യത്തില്‍ നയംമാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. വിസാനയം മാറ്റാന്‍ തക്ക സാഹചര്യം ഇപ്പോഴില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്റ്റോറിയ ന്യൂലാന്‍ഡ് അറിയിച്ചു.
മോഡിക്കു വിസ അനുവദിക്കുന്ന കാര്യത്തില്‍ യുഎസ് സ്വീകരിച്ച നിലപാടു മാറ്റണമെന്നു സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് അയച്ച കത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ജോ വാള്‍ഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ന്യൂലാന്‍ഡ്.
വിസാ നയത്തില്‍ മാറ്റം വരുത്തരുതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കമ്യൂണിറ്റി ആവശ്യപ്പെട്ടു. 2005 ലാണു മോഡിക്കു യുഎസ് വിസ നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: