ചങ്ങനാശേരി: മുന്‍ കേന്ദ്രമന്ത്രിയും നെയ്യാറ്റിന്‍കര ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഒ.രാജഗോപാല്‍ ഇന്നലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നുവെന്ന കാര്യത്തില്‍ സമുദായ നേതൃത്വങ്ങളുടെ ആശയ ഐക്യം നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ചര്‍ച്ചക്കുശേഷം രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘടിത മതവിഭാഗങ്ങള്ക്കുമുമ്പില് മുട്ടുകുത്തി അവരെ പ്രീണിപ്പിക്കുന്ന നയം സ്വീകരിക്കുന്നതിനെതിരായ വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തിലുള്ള ഹിന്ദുക്കള്‍ രണ്ടാം പൗരന്മാരായി കേരളം വിട്ടു പോകണമോ എന്ന് എന്‍എസ്എസ്സും എസ്എന്‍ഡിപിയും അടക്കമുള്ള ഭൂരിപക്ഷ സമുദായങ്ങള്‍ ചോദിക്കുന്നു. ഈ ആശയങ്ങളുടെ ഐക്യം തെരഞ്ഞെടുപ്പില്‍ സ്വാഭാവികഗുണമുണ്ടാകുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും രാജഗോപാല്‍ പറഞ്ഞു.
അധികാരം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം ജീവിക്കാനുള്ള അവസരമായി മാറുന്നുവെന്നും ഇതു പറയുമ്പോള്‍ വര്‍ഗ്ഗീയത പറയുകയാണെന്ന് ചിലര്‍ ആക്ഷേപിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒന്നും ചെയ്തില്ല. ഒ.രാജഗോപാലുമായി നടന്ന സംഭാഷണത്തിനുശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്‍എസ്എസ് ആസ്ഥാനത്ത്സന്ദര്ശനാനുമതി നിഷേധിച്ച സാഹചര്യം നിലനില്‍ക്കുന്നതായി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അതിന് തക്കതായി കാരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ വിധിപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: