ഗുര്‍ഗാവ്: അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനും കള്ളപ്പണത്തിനെതിരെയും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും യോഗാചാര്യന് ബാബാ രാംദേവും വീണ്ടും രംഗത്തിറങ്ങുന്നു.
കള്ളപ്പണത്തിനെതിരെ അടുത്തമാസം ഒന്ന് മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബാബാ രാംദേവ് വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും ശക്തമായ ലോകായുക്തയുടെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മെയ് ഒന്ന് മുതല്‍ മഹാരാഷ്ട്രയില്‍ പര്യടനം നടത്തുമെന്ന് ഹസാരെ അറിയിച്ചു. ഇരുവരും ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ സംയുക്ത സത്യഗ്രഹവും നടത്തും.
കള്ളപ്പണ പ്രശ്നത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അടുത്ത മാസം ഛത്തീസ്ഗഢില്‍ പര്യടനം നടത്തുമെന്ന് ബാബാ രാംദേവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി 2014 ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യവ്യാപകമായി പര്യടനം തുടരുമെന്ന് ഹസാരെ പറഞ്ഞു. കേന്ദ്രത്തില്‍ കാര്യക്ഷമമായ ലോക്പാല്‍ ബില്ലും എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ലോകായുക്തയും ഇന്നത്തെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്പാല്‍, കള്ളപ്പണപ്രശ്നങ്ങള് വീണ്ടും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജൂണ്‍ 3 ന് ബാബാ രാംദേവിനൊപ്പം സംയുക്ത റാലിക്കുള്ള ശ്രമവും നടക്കുന്നുണ്ട്് “സര്‍ക്കാരിനെ വീഴ്ത്തുകയല്ല ഞങ്ങളുടെ ലക്ഷ്യം. ഇൗ സര്‍ക്കാര്‍ അഴിമതിയില്‍ ബിരുദധാരികളാണെങ്കില്‍ അടുത്ത സര്‍ക്കാര്‍ അതില്‍ പിഎച്ച്ഡി എടുക്കും. എന്നാല്‍, ജനശബ്ദം തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഭരണകൂടം താഴെ വീണാലും പ്രശ്നമില്ല,” അണ്ണാ ഹസാരെ വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിന് ഭരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതായി രാംദേവ് പറഞ്ഞു. ഒട്ടേറെ അഴിമതിക്കേസുകളില്പ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ കഴിയുന്ന സര്‍ക്കാര്‍ ഇന്ത്യയില്‍ മാത്രമായിരിക്കും. ‘കാലം മാറും. ശക്തമായ ലോക്പാല്‍ ആഗ്രഹിക്കുന്നവരുടെ ഒരു സര്‍ക്കാര്‍ വരും,’ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: