ചെന്നൈ: ശ്രീലങ്കയിലെ തമിഴ് ജനത ഒഴുക്കിയ രക്തവും കൊടുത്ത ജീവനും പാഴാകില്ലെന്നും പ്രത്യേക തമിഴ് രാഷ്ട്രം ഒരു നാള് സാധ്യമാകുമെന്നും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധി.
പ്രത്യേക ഈഴം വേണമോ എന്ന കാര്യത്തെക്കുറിച്ചു തീരുമാനിക്കാന്‍ ജനഹിത പരിശോധന നടത്തണമെന്നു യു.എന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് ടിമൂര്‍, തെക്കന്‍ സുഡാന് എന്നിവ ഇങ്ങനെ രൂപപ്പെട്ടതാണ്. ഇവയുടെ രൂപീകരണത്തിനു മുന്‍കൈയെടുത്തത് അന്താരാഷ്ട്ര സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എന്‍ നിര്‍ദേശത്തെ കരുണാനിധി സ്വാഗതം ചെയ്തു. പ്രത്യേക തമിഴ്രാജ്യമെന്ന ആശയം ലോകമാകമാനമുളള തമിഴരുടെ കാതുകളില്‍ ഒരു മോചനമന്ത്രം പോലെ മുഴങ്ങുന്നുണ്ടെന്നും ശ്രീലങ്കയില്‍ ചൊരിഞ്ഞ തമിഴരുടെ രക്തവും ജീവത്യഗങ്ങളും പാഴായിപ്പോകില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള കത്തില്‍ കരുണാനിധി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: