ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് ജപ്പാന് വായ്പ ലഭിക്കാനുള്ള തടസങ്ങള്‍ നീങ്ങി. വായ്പ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം ജപ്പാന് കമ്പനിയായ ജെയ്ക്കയ്ക്ക് കത്തയയ്ക്കും. ഇന്ന് ചേര്‍ന്ന ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വിഭാഗത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.
യോഗത്തില്‍ കൊച്ചി മെട്രോയെ പ്രതിനിധീകരിച്ച് എം.ഡി ടോം ജോസ് പങ്കെടുത്തു, 2170കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് കേന്ദ്രം ജപ്പാന് കമ്പനി ജെയ്ക്കയ്ക്ക് നല്‍കുക. കമ്പനിയുടെ മറുപടി കിട്ടിയാലുടന്‍ കേന്ദ്ര മന്ത്രിസഭ കൊച്ചി മെട്രോ പരിഗണിക്കും.
ജെയ്ക്കയുടെ സഹായം ഉറപ്പ്വരുത്തിയാല് മാത്രമേ കൊച്ചിമെട്രോ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍ വരുകയെന്ന് നഗര വികസന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ജെയ്ക്കയുമായി മൂന്ന് തവണ കേരളപ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: