പാറ്റ്ന: പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ബദല്‍രേഖയില്‍ ഉറച്ചു നില്കുന്നതായി സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായ ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. വിശാലസഖ്യം പ്രായോഗികമാണെന്നും ദുര്‍ഭൂതത്തെ തോല്‍പ്പിക്കാന്‍ ചെകുത്താന്മാരുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ബദല്‍രേഖയില്‍ വോട്ടെടുപ്പല്ല ലക്ഷ്യമിട്ടത്. ഒരു സംവാദം തുടങ്ങിവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു. ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി രാഷ്ട്രീയ ചങ്ങാത്തം സാധ്യമാവില്ല. എന്നാല്‍ നവറിബല്‍ നയങ്ങളെ എതിര്‍ക്കാന്‍ ഒന്നിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തടസ്സമില്ലെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു.
വിശാല ജനാധിപത്യ ഐക്യമാണ് യഥാര്‍ഥത്തിലുള്ള പോംവഴി. അതിനു വേണ്ടിയാണു ശ്രമിക്കേണ്ടത്. അത്തരത്തിലുള്ള ചര്‍ച്ചയാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ട്രേഡ് യൂണിയന് രംഗം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗുരുദാസ് ദാസ് ഗുപത പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുപ്ത അവതരിപ്പിച്ച ബദല്‍രേഖ പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിയിരുന്നു. കൂടാതെ ഗുപ്ത അവതരിപ്പിച്ച ബദല്‍രേഖ ഭേദഗതിയല്ലെന്നു കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇക്കാര്യം ഭേദഗതി പരിഗണിച്ച കമ്മിഷന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: