തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് തൃശൂര്‍ വിജലന്‍സ് കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന് അനുമതി തേടിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ട്. ഇതിലെ തുടര്‍നടപടി എന്തെന്ന് അറിയില്ല. അനുമതി ലഭിച്ചാലുടന്‍ കേസില കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഡിവൈ എസ്.പി കെ.ആര്.വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
തച്ചങ്കരിക്കെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് അടുത്ത മാസം 30ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: