ന്യൂദല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ എത്തുന്നതില്‍ പ്രതിഷേധിച്ച് ശരീരത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ ടിബറ്റന്‍ യുവാവ് ജംയംഗ് യെഷി (26) മരിച്ചു. ശരീരത്ത് 80 ശതമാനം പൊള്ളലേറ്റ നിലയില്‍ ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യെഷി.
തിങ്കളാഴ്ച ജന്തര്‍മന്ദിറില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് യെഷി ശരീരത്തില്‍ തീ കൊളുത്തിയത്. ഇതേത്തുടര്‍ന്ന് അമ്പതിലധികം ടിബറ്റന്‍ അഭയാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് തിഹാര്‍ ജയിലില്‍ അടച്ചു. രോഹിണിയിലെ ടിബറ്റന്‍ യൂത്ത് ഹോസ്റ്റലും അടച്ചുപൂട്ടി. മറ്റ് അഭയാര്‍ഥി കേന്ദ്രങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ഹൂ ജിന്റാവോയുടെ സന്ദര്ശനെതിരെ ഇന്നും ദല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: