ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാന്‍ രണ്ടു പുതിയ പരിശോധനകള്‍ കൂടി നടത്തും. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയാണ് പുതിയ പഠനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ടൊമോഗ്രഫി, ബോര്‍ഹോള്‍ ക്യാമറ തുടങ്ങിയ പരിശോധനകള്‍ നടത്താനാണു സമിതി നിര്‍ദേശിച്ചത്. ക്യാമറയുടെ സഹായത്തോടെ അണക്കെട്ടിന് ഉള്‍വശം സ്കാന്‍ ചെയ്ത് നടത്തുന്ന പരിശോധനയാണിത്. ഡാമിലെ സുര്‍ക്കി മിശ്രിതം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ ഈ പഠനം ഉതകുമെന്നാണ് പ്രതീക്ഷ.
പുതിയതായി നടത്താന്‍ പോകുന്ന പഠനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് പൂര്ത്തിയാക്കാനുവെന്ന് ഉന്നതാധികാര സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. സുര്‍ക്കി മിശ്രിതം കണ്ടെത്തുന്നതിന് നേരത്തെ ഡാമില്‍ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല.
ഡാമിലെ സുര്‍ക്കി മിശ്രിതത്തിന്റെ ഭൂരിഭാഗവും കാലപ്പഴക്കം കാരണം ഒലിച്ചു പോയെന്ന് കേരളം മുമ്പ് ഉന്നതാധികാര സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് ഈ വാദത്തെ എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: