പാറ്റ്ന: സി.പി.ഐയുടെ പുതിയ ദേശീയ സെക്രട്ടറിയെ ഏപ്രില്‍ എട്ടിനു തെരഞ്ഞെടുക്കുമെന്ന് എ.ബി. ബര്ദന് അറിയിച്ചു. പാറ്റ്നയില്‍ നടക്കുന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസോടെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പുതിയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി സ്ഥാനമേല്‍ക്കും. ഇപ്പോള്‍ സിപിഐ ഡെപ്യൂട്ടി സെക്രട്ടറിയാണു സുധാകര്‍ റെഡ്ഡി. പാര്‍ട്ടി ഭരണഘടന പ്രകാരവും വ്യക്തിപരമായും സെക്രട്ടറി സ്ഥാനത്തു നിന്നു മാറാന്‍ സമയമായി. ഇതിനര്‍ഥം വിരമിക്കലെന്നല്ല. കമ്യൂണിസ്റ്റുകാരനായി തുടരും. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.
ഇന്ദ്രജിത്ത് ഗുപ്തയുടെ ഒഴിവിലാണു ബര്ദന് ദേശീയ സെക്രട്ടറിയായത്. അന്തരിച്ച സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം ദേശീയ തലത്തില്‍ മുന്നണി രാഷ്ട്രീയത്തിനു രൂപം നല്കാന് പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എ.ബി. ബര്ദന്.
അന്തരിച്ച സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ 8,9 തിയതികളില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. താനും സുധാകര്‍ റെഡ്ഡിയും ഈ യോഗത്തില്‍ പങ്കെടുക്കുമെന്നും ബര്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: