കോഴിക്കോട്: കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന മാര്‍പ്പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റേത് മാത്രമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള പറഞ്ഞു. പോപ്പിന്റെ പ്രസ്താവന കൊണ്ട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാര്‍പാപ്പ മെക്സിക്കോയില്‍ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എസ്.ആര്.പി. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
മാര്‍പ്പാപ്പയുടെ പ്രസ്താവന വ്യക്തിപരമാണ്. സാര്‍വദേശീയ തലത്തിലെ മാറ്റങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടു പോകുന്നതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം. അതിനാല്‍ കാലഹരണപ്പെട്ടുവെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടി ശത്രുക്കള്‍ നേരത്തേയും നിരവധി ആരോപണങ്ങളും അപവാദങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ വിമര്‍ശനങ്ങളെ പോലെ മാത്രമേ ഇതിനെയും കാണുന്നുള്ളൂ.
പാര്‍ട്ടി പ്രഖ്യാപിത നയങ്ങളുമായി മുന്നോട്ട് പോകും. കമ്യൂണിസം ഒരിക്കലും മതത്തിന് എതിരല്ലെന്നും രാമചന്ദ്രന് പിള്ള പറഞ്ഞു. ഇന്ത്യയ്ക്ക് യോജിക്കുന്ന തരത്തിലുള്ള സാമ്പത്തിക നയം രൂപീകരിക്കാനുള്ള ശ്രമമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. റഷ്യ, ചൈന, ലാറ്റിനമേരിക്ക തുടങ്ങിയ ഇടങ്ങളിലെ സാമ്പത്തിക നയം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കില്ല. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും എസ്.ആര്.പി പറഞ്ഞു.
ക്യൂബന്‍ സന്ദര്‍ശനത്തിനു തിരിക്കും മുന്‍പാണു കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കെതിരേ മാര്‍പ്പാപ്പ അഭിപ്രായ പ്രകടനം നടത്തിയത്. യഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ കമ്യൂണിസത്തിനു സാധിക്കില്ല. കമ്യൂണിസത്തിനു നിലനില്‍പ്പില്ല. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുന്‍നിര്‍ത്തി സാമൂഹ്യ നിര്‍മിതി സാധ്യമല്ലെന്നുമായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം.
എന്നാല്‍ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും അതില്‍ തങ്ങള്‍ക്കു യാതൊരു പരിഭവമില്ലെന്നും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിക്സ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: