കൊച്ചി: പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന് നടക്കും. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. അതോടൊപ്പം തന്നെ സര്‍വീസ് ബാലറ്റുകളും എണ്ണിത്തുടങ്ങും. സര്‍വീസ് വോട്ട് എണ്ണിയശേഷം തുടര്‍ന്ന് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. പത്ത് മണിയോടെ ഫലമറിയാം. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസുള്ളവര്‍ക്കും മാത്രമാണ് പ്രവേശനം. ഏജന്റുമാര്‍ക്ക് വരുന്നതിനും പോകുന്നതിനും പ്രത്യേക വഴി ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രമായ നിര്‍മല ജൂനിയര്‍ സ്കൂളിലും പരിസരത്തുമായി 340 അംഗ പോലീസ് സേനയെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക. ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ആഹ്ലാദപ്രകടനങ്ങളും ജാഥകളും മറ്റും സംഘര്‍ഷഭരിതമാകാതെ നോക്കാന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തും. ഇന്ന് മൂവാറ്റുപുഴ താലൂക്കിലും പിറവം മണ്ഡലത്തിലും മദ്യഷാപ്പുകള്‍ അടച്ചിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യന്തം പകര്‍ത്താന്‍ അനുവദിക്കില്ല. ഇവരെ ഓരോ സംഘമായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചിത്രീകരണത്തിന് അനുമതി നല്‍കും. സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മീഡിയാ സെന്ററും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: