ചെന്നൈ: ചേര്‍ത്തലയ്ക്കു സമീപം മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അഞ്ചു പേര് മരിച്ച കേസില്‍ അപകടത്തിന് കാരണമായ എം.വി പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്‍ ഗോള്‍ഡന്‍ ചാര്സ് പെരേരനല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. രണ്ടു ദിവസത്തേക്ക് അറസ്റ്റു ചെയ്യരുതെന്ന ക്യാപ്ടന്റെ ആവശ്യവും കോടതി നിരസിച്ചു.
ജാമ്യാപേക്ഷ തള്ളിയതോടെ ക്യാപ്ടനെ ഉടന്‍ കേരളാ ഐ.ജി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യും. കഴിഞ്ഞദിവസം കപ്പലിലെ സീമാനായ മയൂര്‍ വീരേന്ദ്രകുമാറിനെ അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ രണ്ടാം പ്രതിയും കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പ്രശോഭ് സുഗതന് ഒന്നാം പ്രതിയുമാണ്. ക്യാപ്ടനെ മൂന്നാം പ്രതിയായാണ് ചേര്‍ക്കുക.
അപകടസമയത്ത് കപ്പലിനെ നിയന്ത്രിച്ചിരുന്ന മയൂര്‍ വീരേന്ദ്രകുമാര്‍ സംഭവം ക്യാപ്ടനെ അറിയിച്ചിരുന്നുവോ എന്നുള്ളതാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഇതിനായാണ് ക്യാപ്ടനെ അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്യുന്നത്. അതിനിടെ കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി പ്രശോഭ് സുഗതനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പിതാവ് സുഗതന് ഡി.ജി.പിക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് പെരേരയ്ക്കെതിര അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു.
ക്യാപ്ടനെ കൂടാതെ മറ്റു മൂന്ന് ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കപ്പല്‍ കൊച്ചിയിലെത്തിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പോലീസ് തീരുമാനിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ചെന്നൈ പോലീസാണു കപ്പല്‍ കസ്റ്റഡിയിലെടുത്തത്. കപ്പല്‍ കൈമാറാനുള്ള ഉത്തരവു ഹൈക്കോടതിയില്‍ നിന്നു നേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: