ലജ്പൂര്‍: ഒരുപിടിയാളുകള് മാത്രം ഉള്‍പ്പെട്ട ഗുജറാത്ത് സംഭവം ഉയര്‍ത്തിക്കാട്ടി ഗുജറാത്തിലെ സമാധാനവും ഐക്യവും തകര്‍ക്കാന്‍ വൃഥാശ്രമം നടക്കുന്നതായി മോഡി. ലാജ്പൂരില് സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവം പരാമര്‍ശിക്കവെ ചില ഗുജറാത്ത് വിരുദ്ധ ശക്തികളുടെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള വൃഥാശ്രമങ്ങളാണിതെന്ന് മോഡി പറഞ്ഞു. സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ശക്തമായ അടിത്തറയുള്ള ഗുജറാത്തില്‍ ഇത്തരം ശക്തികള്‍ക്ക് വിജയിക്കാനാവില്ലെന്നും മോഡി പറഞ്ഞു. ഇത്തരമൊരു അടിത്തറയാണ് വികസനത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ എത്തിപ്പിടിക്കാന്‍ ഗുജറാത്തിനെ പ്രാപ്തമാക്കിയത്.
ഉദ്ഘാടനം ചെയ്യപ്പെടുന്ന ജയില്‍ രാജ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ജയിലുകളിലൊന്നാണ്. സാങ്കേതികവിദ്യയും മനുഷ്യത്വവും ചേര്‍ത്ത് അന്തേവാസികളെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. ജയിലില്‍ നടപ്പിലാക്കിയ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ മോഡി മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു.
ലജ്പൂരില് അമ്പത്തിയാറ് കോടി ചെലവിട്ട് നടപ്പാക്കിയ ജയിലില്‍ 2700 പേരെ ഉള്‍ക്കൊള്ളാന്‍ പറ്റും. മറ്റ് ജയിലുകളില്‍നിന്നും വ്യത്യസ്തമായി വീഡിയോ സംവിധാനമുള്ള ജയിലാണിത്. പൊതുവേദികളില്‍ തന്നെ വിമര്‍ശിക്കുന്നവരോട് ലജ്പൂര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ മോഡി ആവശ്യപ്പെട്ടു. ഞങ്ങള്‍ കുറ്റവാളികളെ കൂടി പരിഗണിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യപ്പെടും.
ജയിലിലെ ആധുനിക സംവിധാനങ്ങളെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അന്തേവാസികളെ നല്ല മനുഷ്യരായി പരിവര്‍ത്തനം ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജയിലുകള്‍ സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യ സമരസേനാനികളെ പാര്‍പ്പിക്കുന്നതിനുവേണ്ടി അവിടെ അവര്‍ പീഡിപ്പിക്കപ്പെട്ടു.
ഗുജറാത്തിനെതിരെ പറയുന്നവര്‍ ഇവിടെ സന്ദര്‍ശിക്കട്ടെ. മനുഷ്യര്‍ക്ക് എത്രമാത്രം പരിഗണന കിട്ടുന്നുവെന്ന് അവര്‍ക്ക് ബോധ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: