ന്യൂദല്‍ഹി: നീണ്ടകരയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ലെന്നു വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ. ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ നിയമ നടപടികളുമായി കേന്ദ്രവും കേരളവും മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ നാവികരെ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നടപടി ഏകപക്ഷീയമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. റോമും ഇന്ത്യയും തമ്മില്‍ ധാരണ ഉണ്ടാക്കുന്നതില്‍ വീഴ്ച പറ്റി. നാവികരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ഇപ്പോഴുള്ള സംഭവവികാസങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാനും ഇറ്റലി ശ്രമം തുടരുകയാണ്. അതിനിടെ നാവികസേനയുടെ നിര്‍ദ്ദേശം അവഗണിച്ച് കപ്പല്‍ കൊച്ചി തീരത്ത് അടുപ്പിച്ചതിന് കപ്പല്‍ കമ്പനിക്കെതിരെ ഇറ്റലി അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: