ന്യൂദല്‍ഹി: വിവാദമായ സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മറ്റ് മേഖലകളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കേന്ദ്രം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന നയം ഖാനനം ഉള്‍പ്പെടെയുള്ള മറ്റു മേഖലകളിലും നടപ്പിലുള്ള സാഹചര്യത്തില്‍ സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജയും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരവും ചേര്‍ന്ന് അനധികൃതമായി അനുവദിച്ച 121 സ്പെക്ട്രം ലൈസന്‍സുകളാണ് സുപ്രീംകോടതി അസാധുവാക്കിയത്. ദുര്‍ലഭമായ പ്രകൃതിവിഭവങ്ങള്‍ അനുവദിക്കുന്നതിന് ലേലമാണ് ഏറ്റവും മികച്ച മാര്‍ഗമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. പുതുക്കി ഉപയോഗിക്കാന്‍ കഴിയുന്നതും അല്ലാത്തതുമായ പ്രകൃതി വിഭവങ്ങളെയും കോടതി നിര്‍വ്വചിച്ചിരുന്നു.
സുപ്രീംകോടതി വിധിയുടെ അന്തരഫലങ്ങള്‍ കേന്ദ്രം പഠിച്ചുവരികയാണെന്നും അതെങ്ങിനെ നടപ്പാക്കുമെന്ന് ഉടന്‍ നിലപാട് കൈക്കൊള്ളണമെന്നും രാജ്യത്ത് ഭാവിയിലുണ്ടാകാനിടയുള്ള നിക്ഷേപങ്ങളെയും വിധി സ്വാധീനിക്കുമെന്നും സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: