ഗുഡ്ഗാവ്: മലയാളി സോഫ്റ്റ്വെയര് എഞ്ചിനീയര്‍ സിന്‍സി സെബാസ്റ്റ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ ഗുഡ്ഗാവില്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയായ മഹേഷ്കുമാറാണ്പിടിയിലായത്. സിന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവറാണ് ഇയാള്‍. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ഗൗരീപട്ടണം സ്വദേശിനി സിന്‍സി സെബാസ്റ്റ്യനെ ജനുവരി 11 ന് രാവിലെ ഗുഡ്ഗാവിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും സ്ഥിരീകരിച്ചിരുന്നു. എന്നാല്പീഡനശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ ജാക്കറ്റ് ഉള്‍പ്പെടെ നല്ല വസ്ത്രം ധരിച്ച നിലയിലാണ് സിന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുഡ്ഗാവ് ഡിഎല്‍എഫ് ഫേസ് മൂന്നിലെ മൂന്നാം നിലയിലുള്ള വീട്ടില്‍ സിന്‍സി തനിച്ചായിരുന്നു. ഒപ്പമുണ്ടായിരുന്ന എയര്‍ഹോസ്റ്റസ് തലേദിവസം ജയ്പൂരിലെ വീട്ടിലേക്ക് പോയിരുന്നു.
ഐടി കമ്പനിയായ എച്ച്ഐപിഎല്ലില് സോഫ്റ്റ്വേര്‍ എഞ്ചിനീയറായ സിന്‍സിയുടെ ജോലി ഉച്ചക്കാണ് തുടങ്ങുന്നത്. സമീപത്ത് താമസിക്കുന്ന സഹപ്രവര്ത്തകക്കൊപ്പമാണ് ഓഫീസിലേക്ക് പോകാറുള്ളത്. രാവിലെ സഹജീവനക്കാരി ഓഫീസിലേക്ക് പോകാന്‍ പലതവണ സിന്‍സിയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: