മൈസൂര്‍: ഭാരതീയ കിസാന്‍ സംഘ് അഖിലഭാരത പ്രതിനിധിസഭ മൈസൂറിലെ ദസ്സറ മൈതാനത്ത് നടന്നു. 2000 പ്രതിനിധികള്‍ പങ്കെടുത്തു. കാല്‍ലക്ഷംപേര്‍ പങ്കെടുത്ത ശോഭായാത്ര ജഗദ്ഗുരു ശിവരാത്രീശ്വര ദേശികേന്ദ്ര മഹാസ്വാമി ഉദ്ഘാടനം ചെയ്തു.
വൈകിട്ട് ചേര്‍ന്ന പ്രതിനിധിസഭ പ്രസിദ്ധ കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.ദേവേന്ദ്ര ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരത അധ്യക്ഷന്‍ അനിരുദ്ധ രാമചന്ദ്ര (അണ്ണാസാഹിബ്ാമുര്ക്കുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന അദ്ധ്യക്ഷന്മാര്, ഉപാദ്ധ്യക്ഷന്മാര്, സംസ്ഥാന പൊതു കാര്യദര്‍ശിമാര്‍, സംഘടനാകാര്യദര്ശിമാര്, കേശാദ്ധ്യക്ഷന്മാര് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നു.
സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖും ഭാരതീയ കിസാന്‍ സംഘിന്റെ മാര്ഗദര്ശകനുമായ മദന്‍ദാസ് സമാപന പ്രസംഗം നടത്തി. സര്‍ക്കാര്‍ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നല്‍കുന്നതും വിത്ത് കര്ഷകന് അന്യമാവുന്നതും ജലം, വായു, ഉല്‍പ്പന്നം എന്നിവ രാസവസ്തുക്കളുടെ അമിതമായ ഉപയോഗംകൊണ്ട് വിഷമയമാകുന്നതുമാണ് ഇന്ന് കൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരെ കടക്കെണിയില്‍ വീഴ്ത്തുന്ന കാര്‍ഷിക കടത്തിന് പരിഹാരം കാണാനായി പ്രതിനിധി സഭ പ്രമേയങ്ങള്‍ അംഗീകരിച്ചു. കര്‍ഷകര്‍ കടം തിരിച്ചടക്കാന്‍ വിമുഖത കാണിച്ചാല്‍ മാത്രമേ പലിശ ഈടാക്കാവൂ. കാര്‍ഷിക വിളക്ക് തറവില അനുസരിച്ച് കടം തിരിച്ചടക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യണം. ഇതിലെ നിലത്തിന്റെ വിലയ്ക്കനുസരിച്ച് ആവശ്യമായ വായ്പ മുഴുവനും തുകയായി വിതരണം ചെയ്യണം.
പ്രകൃതിക്ഷോഭം മൂലം വിള നശിച്ചാല്‍ കര്‍ഷകരുടെ വായ്പ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും തിരിച്ചടക്കണം. വായ്പാപേക്ഷ നല്കിയ ദിവസം മുതല്‍ 15 ദിവസത്തിനകം അനുവദിക്കണം. ഒരു സ്ഥാപനമോ, സ്ഥാപനത്തിലെ ജോലിക്കാരനോ കര്ഷകന് വായ്പ കിട്ടുന്നതിന് കാലതാമസം വരുത്തിയാല്‍ കര്‍ഷകനുണ്ടാവുന്ന നഷ്ടം സ്ഥാപനത്തില്‍നിന്നോ ജോലിക്കാരനില്നിന്നോ നികത്തണം. വിള ഇന്‍ഷുറന്‍സ് ഓരോ കര്‍ഷകന്റെ കൃഷി ഭൂമിക്ക് മാത്രം ബാധകമാക്കുന്നതുവരെ വായ്പയില്‍നിന്ന് പ്രീമിയം പിടിക്കുന്നത് നിര്‍ബന്ധമാക്കരുത് എന്നീ ആവശ്യങ്ങളാണ് പ്രമേയങ്ങള്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: