ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട നീര റാഡിയയുടെ ടേപ്പ് കൃത്രിമമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സിയുടെ പക്കലുള്ള ടേപ്പല്ല മാധ്യമങ്ങള്‍ക്കു ലഭിച്ചതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ടേപ്പ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ഹര്‍ജിയിലാണു കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. ജസ്റ്റിസുമാരായ ജി.എസ്. സിങ് വി, എസ്. ജെ. മുഖോപാദ്ധ്യായ് എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. നീരാ റാഡിയയുമായി സംഭാഷണം നടത്തിയവരില്‍ ടെലികോം കമ്പനികള്‍ ഉള്‍പ്പെടെ ഒമ്പതോളം ഏജന്‍സികള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ടേപ്പിലെ സംസാരത്തിന്റെ ആരംഭിക്കുന്നതും അവസാനിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി കേസ് പരിഗണിക്കുന്ന ജസ്റ്റീസ് ജി.എസ്.സിംഗ്വി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പറഞ്ഞു. ടേപ്പ് ചോര്‍ന്നത് എങ്ങനെയെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ടേപ്പ് ചോര്‍ന്നതില്‍ സര്‍ക്കാരിനോ മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ ഉത്തരവാദിത്വമില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: