തിരുവനന്തപുരം: കവിയൂരില്‍ കേസില്‍ അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചതായി സി.ബി.ഐ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ അറിയിച്ചു. മരണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അനഘയെ നാരായണന് നമ്പൂതിരി പീഡിപ്പിച്ചത്. ഈ ദിവസങ്ങളില്‍ അനഘ പുറത്തു പോയിട്ടില്ലെന്നും വീട്ടില്‍വച്ച് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അച്ഛന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നുവെന്നും സി.ബി.ഐ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അടുത്ത മാസം 13ന് തുടര്‍വാദം കേള്‍ക്കും. കേസില്‍ ലതാനായരെ മാത്രം പ്രതിയാക്കി സി.ബി.ഐ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നല്കിയ ഹര്‍ജിയിലാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2004 സെപ്റ്റംബറില്‍ നാരായണന് നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അനഘ പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: