തിരുവനന്തപുരം: കിളിരൂര്‍ കേസ് അന്വേഷിച്ച ഐ.ജി ശ്രീലേഖയെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിസ്തരിച്ചു. കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഒരിടത്തും വി.ഐ.പി.കളുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലേഖ മൊഴി നല്കി.
കുമളി, എറണാകുളം എന്നിവിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് ശാരി മൊഴി നല്‍കിയതായും ശ്രീലേഖ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ചാണ്ടിയെയും കെ.പി. മോഹനനേയും ചോദ്യം ചെയ്തിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
കേസില്‍ ഇതുവരെ 69 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: