കോട്ടയം: കൊല്‍ക്കത്തയിലെ എ.എം.ആര്.ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളി നഴ്സുമാരായ രമ്യയുടെയും വിനീതയുടെ മൃതദേഹങ്ങള്‍ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രമ്യയുടെ സംസ്കാരം രാവിലെ പതിനൊന്ന് മണിക്കും വിനീതയുടെ സംസ്കാരം ഉച്ചയ്ക്ക് ശേഷവുമാണ് സംസ്കരിച്ചത്.
കൊല്‍ക്കത്തയില്‍ നിന്നും ഇന്നലെ രാത്രി ഏഴരയോടെയാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി വയലാര്‍ രവി, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഏഴ് പേരെ രക്ഷപ്പെടുത്തി എട്ടാമത്തെ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവര്‍ക്കും സ്വന്തം ജീവന് നഷ്ടപ്പെടാന്‍ ഇടയായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: