കെയ്റോ: ശനിയാഴ്ച അറസ്റ്റിലായ ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ മകന് സയിഫ് അല്‍ ഇസ്ലാം തന്നെ വിട്ടയക്കുന്നതിനായി രണ്ടു കോടി ബില്യണ്‍ വിമതര്‍ക്ക് വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ലിബിയയിലായിരുന്നു ഇസ്ലാമിനെ വിമോചനവാദികള്‍ പിടികൂടിയത്.
സിന്താന് നഗരത്തിലേക്ക് ഇയാളെ കൊണ്ടു വന്നപ്പോഴായിരുന്നു തന്നെ വിട്ടയച്ചാല്‍ രണ്ടു ബില്യണ്‍ ഡോളര്‍ തരാമെന്ന് വാഗ്ദാനമുണ്ടായത്. എന്നാല്‍ ഗദ്ദാഫിയുടെ മകനുമായുള്ള ഇത്തരം സംഭാഷണങ്ങള്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത നേതാക്കള്‍ വിപ്ലവത്തിന് തന്നെ അപമാനമാണ് ഇത്തരം ഒരു വാഗ്ദാനമെന്നും വിലയിരുത്തി.
കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്യപ്പെടുന്ന ഗദ്ദാഫി കുടുംബത്തിലെ അവസാനത്തെ പ്രധാന അംഗമാണ് സയിഫ്. ജനങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ഇയാള്ക്കെതിരെഅന്തര്ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസുണ്ട്. ഒരു സുരക്ഷാഭടനോടൊപ്പമാണ് സയിഫിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
നൈഗറിലേക്ക് കടത്താന്‍ സയിഫിന്റെ അനുയായികള്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ പിടിയിലായതെന്ന് സിന്‍ടാന്‍ സൈനിക കമാണ്ടര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: