India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ഇന്ന് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തീവണ്ടിയാത്രയ്ക്ക് ആശ്രയിക്കുന്നത് പ്രധാനമായും വന്ദേഭാരതിനെയാണ്. പക്ഷെ ഇവര്‍ നാഴികയ്ക്ക് നാല്‍പത് വട്ടം വന്ദേഭാരതിലെ ഭക്ഷണത്തില്‍ പാറ്റയുണ്ടെന്നും വന്ദേഭാരതിന് വേഗം പോരെന്നും ഒക്കെ വിമര്‍ശിച്ചുകൊണ്ടേയിരിക്കും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ന് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തീവണ്ടിയാത്രയ്‌ക്ക് ആശ്രയിക്കുന്നത് പ്രധാനമായും വന്ദേഭാരതിനെയാണ്. പക്ഷെ ഇവര്‍ നാഴികയ്‌ക്ക് നാല്‍പത് വട്ടം വന്ദേഭാരതിലെ ഭക്ഷണത്തില്‍ പാറ്റയുണ്ടെന്നും വന്ദേഭാരതിന് വേഗം പോരെന്നും ഒക്കെ വിമര്‍ശിച്ചുകൊണ്ടേയിരിക്കും. ഇന്ത്യന്‍ റെയില്‍വേയെ ബുള്ളറ്റ് ട്രെയിന്റെ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍.

കഴിഞ്ഞ 40 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ചിട്ടും അഴുക്കുപിടിച്ച കമ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നും മലമത്രവിസര്‍ജ്ജനം നടത്തപ്പെടുന്ന റെയില്‍വേ ട്രാക്കില്‍ നിന്നും റെയില്‍വേയെ മോചിപ്പിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യന്‍ റെയില്‍വേ. എങ്കിലും റെയില്‍വേെയെ ഇപ്പോഴും കുറ്റം പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് നൂറു നാവാണ്.

വ്യാഴ്ഴാച നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) യോഗത്തിന് ശേഷം കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ റെയില്‍വേയ്‌ക്കെതിരെ ഒട്ടേറെ കുറ്റങ്ങള്‍ നിരത്തുകയുണ്ടായി. “രാജ്യത്തെ സാധാരണ റെയിൽവേ യാത്രക്കാരുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു ഇന്നത്തെ യോഗം – അതായത് യാത്രക്കാർക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ. കുടിവെള്ളം, ഇരിപ്പിട സൗകര്യങ്ങൾ, ഫാനുകൾ തുടങ്ങിയ കാര്യങ്ങളിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉള്ളതായി കമ്മിറ്റി നിരീക്ഷിച്ചു.” ഇതായിരുന്നു വേണുഗോപാലിന്റെ ഒരു വിമര്‍ശനം.

“എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കുമെന്ന് പത്ത് വർഷം മുമ്പ് അവർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോഴും നൂറുകണക്കിന് സ്റ്റേഷനുകളിൽ കുടിവെള്ള സൗകര്യമില്ല. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്, ഞങ്ങൾ അത് പരിശോധിച്ചുവരികയാണ്.”- വേണുഗോപാല്‍ റെയില്‍വേയ്‌ക്കെതിരെ കുറ്റങ്ങള്‍ നിരത്തുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉഗ്രന്‍ വിമര്‍ശനങ്ങളാണ് വേണുഗോപാലിനെതിരെ ഉയരുന്നത്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തെ ഇന്ത്യന്‍ റെയില്‍വേ എന്തായിരുന്നു? മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ റെയില്‍വേയ്‌ക്കുണ്ടായത് വന്‍കുതിച്ചുചാട്ടമാണെന്നും സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാര്‍ കുറിയ്‌ക്കുന്നു.

Recent Posts