India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും ഡിഎംകെയും. കോര്‍പറേഷന്‍ ഭരിയ്ക്കുന്ന ഡിഎംകെ കൂടുതല്‍ തുക നല്‍കി സാധനങ്ങള്‍ വാങ്ങിയതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസി‍ന്‍റെ ഗായത്രി ഉള്‍പ്പെടെ അ‍ഞ്ച് കൗണ്‍സിലര്‍മാരെ ഡിഎംകെ അംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ തള്ളിമാറ്റിയെന്നാണ് ആരോപണം. .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും ഡിഎംകെയും. കോര്‍പറേഷന്‍ ഭരിയ്‌ക്കുന്ന ഡിഎംകെ കൂടുതല്‍ തുക നല്‍കി സാധനങ്ങള്‍ വാങ്ങിയതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസി‍ന്റെ ഗായത്രി ഉള്‍പ്പെടെ അ‍ഞ്ച് കൗണ്‍സിലര്‍മാരെ ഡിഎംകെ അംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ തള്ളിമാറ്റിയെന്നാണ് ആരോപണം. . കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഗായത്രിയെ ഡിഎംകെയുടെ വനിതാ കൗണ്‍സിലര്‍മാര്‍ തള്ളിമാറ്റുന്ന വീഡിയോ വൈറലാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പിന്തുണയ്‌ക്കുകയും പിന്നീട് വിജയ് സര്‍ക്കാരിനെ മന്ത്രിസഭ രൂപീകരിക്കാന്‍ സഹായിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ അവസരവാദരാഷ്‌ട്രീയം കാരണം ഡിഎംകെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കോയമ്പത്തൂര്‍ കോര്‍പറേഷനിലെ തമ്മില്‍ത്തല്ല്.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ ഏകദേശം 40 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നും ഇതിന്റെ പാതി വിലപോലുമില്ലാത്ത സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു. എന്തായാലും കോര്‍പറേഷന്‍ യോഗത്തില്‍ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളി നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recent Posts