Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

ആ പാട്ട് പാടാന്‍ കഴിയാതെ എസ്. ജാനകി സ്റ്റുഡിയോയില്‍ വിതുമ്പിക്കരഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: എസ് ജാനകിയെ കരയിപ്പിച്ച ഒരു ഗാനമുണ്ട്. തമിഴ് സിനിമയിലെ ഒരു ഗാനം. ആ ഗാനത്തിലെ വരികളും ഇളയരാജയുടെ വിഷാദച്ഛായയുള്ള സംഗീതവും ചേര്‍ന്നപ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകളിലേക്ക് ജാനകിയുടെ ഹൃദയം പറന്നുപോയിക്കാണണം. ആ പാട്ട് പാടാന്‍ കഴിയാതെ അവര്‍ സ്റ്റുഡിയോയില്‍ വിതുമ്പിക്കരഞ്ഞു. എസ്. ജാനകി തന്നെ പല ഇന്‍റര്‍വ്യൂകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

1978 ല്‍ പുറത്തിറങ്ങിയ ‘ അച്ചാനി’ എന്ന സിനിമയിലെ ഇളയരാജ സംഗീതം നല്‍കിയ ”മാതാ ഉന്‍ കോവിലില്‍ മണി ദീപം യെട്രിനേന്‍ ‘ എന്ന ഗാനമാണ് മുഴുമിപ്പിക്കാനകാതെ എസ് ജാനകിയെ പൊട്ടിക്കരയിപ്പിച്ചത്.വേളാങ്കണ്ണി മാതാവിനെ സ്തുതിക്കുന്ന ഗാനമായിരുന്നു അത്.

.ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍, വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് ഈ പാട്ടെഴുതിയത്. പാട്ട് പഠിച്ച്‌ പതിവുപോലെ റെക്കോഡിങ്ങിന് കയറി.പാട്ട് പാടിത്തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴാണ് ജാനകി വളരെ വികാരാധീനയായി പൊട്ടിക്കരഞ്ഞത്.അപ്രതീക്ഷിത സംഭവം കണ്ട സ്റ്റുഡിയോവിലുള്ള സംഗീത സംവിധായകന്‍ ഇളയരാജ ഉള്‍പ്പടെ എല്ലാവരും ജാനകിയമ്മയ്‌ക്കരികിലേക്ക് ഓടിയെത്തി.കാര്യം തിരക്കിയപ്പോള്‍ കണ്ണീരോടെ ജാനകി തന്റെ നിസ്സഹായത അറിയിച്ചു: ”എനിക്ക് ഈ വരികള്‍ പാടാന്‍ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു”. ഒടുവില്‍ ഇളയരാജ തന്നെ അവരെ ആശ്വസിപ്പിച്ചു. പീന്നീട് ഏറെ നേരം കഴിഞ്ഞാണ് അവര്‍ക്ക് ആ ഗാനം സ്റ്റുഡിയോയില്‍ പാടാന്‍ കഴിഞ്ഞത്.

Recent Posts