
ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് രാഷ്ട്രീയം വെറും നേരമ്പോക്കെന്ന വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വിദേശത്ത് തങ്ങുന്ന രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയ്ക്കെതിരെ നേരത്തെ വിളിച്ചു കൂട്ടിയ വിദ്യാര്‍ത്ഥി റാലികളില്‍ പങ്കെടുത്തില്ല. ഇത് രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും നിരാശരാക്കി. ഒഴിവുസമയ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ വിമര്‍ശനം സത്യമായി.
രാഹുല്‍ ഗാന്ധി രണ്ടാഴ്ചയായി വിദേശപര്യടനത്തിലാണ് എന്നതല്ലാതെ രാഹുല്‍ ഗാന്ധി കൃത്യമായി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. വിദേശത്ത് പുതിയ ടൂള്‍കിറ്റുണ്ടാക്കാന്‍ പോയതാണെന്ന് വിമര്‍ശനം ഉയരുമ്പോള്‍ അല്ല, വെറും ടൂര്‍ ആസ്വദിക്കുകയാണെന്ന് മറ്റൊരു പക്ഷം വിമര്‍ശിക്കുന്നു.
“ഗൗരവമില്ലാത്ത രാഷ്‌ട്രീയക്കാരൻ” എന്നാണ് രാഹുല്‍ ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. മൂന്ന് വിദ്യാര്‍ത്ഥി റാലികളില്‍ പങ്കെടുക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിരുന്നെങ്കിലും വിദേശത്ത് ടൂറും മറ്റുമായി രാഹുല്‍ ഗാന്ധി ഈ പരിപാടികളെല്ലാം മറന്ന മട്ടാണ്.
നിരന്തരം വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി നീറ്റ് പരീക്ഷയ്‌ക്കും മറ്റും എതിരെ പ്രചാരണം സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി പക്ഷെ വിദേശത്ത് എത്തിയതോടെ ഇന്ത്യയിലെ കാര്യങ്ങള്‍ മറന്ന മട്ടാണ്. ജൂലായ് 10ന് പ്രയാഗ് രാജില്‍ ഒരു വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് രാഹുല്‍ ഗാന്ധി എത്തിയില്ല. ഇതോടെ ഈ പരിപാടിയുടെ സംഘാടകര്‍ നിരാശരാണ്. ബീഹാറിലെ പട്നയില്‍ ജൂലായ് 11ന് മറ്റൊരു വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചിരുന്നു. ഇനി ജൂലായ് 14ന് ദല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനും രാഹുല്‍ ഗാന്ധി എത്തിയേക്കില്ലെന്ന് കരുതുന്നു. കാരണം വിദേശത്തു പോയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇന്ത്യയിലെ കാര്യങ്ങള്‍ മറന്ന മട്ടാണ്.